Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhya Pradesh

വില ഇനിയും കൂടും: 40 കഴിഞ്ഞവർ പഞ്ചസാര ഉപേക്ഷിക്കണം; വിചിത്ര വാദവുമായി മധ്യപ്രദേശ് മന്ത്രി

ഭോപ്പാൽ: പഞ്ചസാര വില വർധനയെ ന്യായീകരിക്കാൻ വിചിത്ര വാദവുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗിയ. രാജ്യത്തെ 90 ശതമാനം ആളുകൾക്കും മധുരം ഇഷ്ടമല്ലെന്നും പഞ്ചസാരയുടെ വില കൂട്ടണമെന്നും മന്ത്രി പറഞ്ഞു. താൻ മധുരം തീരെ കഴിക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്ക് മാത്രമായി സർക്കാർ ന്യായവില ഷോപ്പുകൾ വഴി കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭ്യമാക്കണം. 40 വയസിന് മുകളിലുള്ളവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നുമാണ് മന്ത്രിയുടെ നിർദേശം. അതേസമയം ഉത്സവസീസണിൽ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരാൻ സാഹചര്യമൊരുക്കി 36,000 കോടി രൂപയുടെ അഴിമതിക്ക് നരേന്ദ്ര മോദി സർക്കാർ വഴിയൊരുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

പൂഴ്ത്തിവയ്പ്പുകാർക്കും കരിഞ്ചന്തക്കാർക്കും കേന്ദ്രസർക്കാർ ഒത്താശ ചെയ്യുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. പഞ്ചസാര ക്ഷാമം സംബന്ധിച്ച വിവരം ഏപ്രിലിൽ തന്നെ സർക്കാരിന് ലഭിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. കിലോഗ്രാമിന് 45 രൂപയായിരുന്ന പഞ്ചസാരയുടെ വില 75 രൂപയിലേക്ക് ഉയർന്നതായും സുർജേവാല ചൂണ്ടിക്കാട്ടി.

Sports

സച്ചിനും അപരാജിതിനും സെഞ്ചുറി; കേരളത്തിന് കൂറ്റന്‍ ലീഡിലേക്ക്, മധ്യപ്രദേശിന് ജയിക്കാൻ 404

ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ മധ്യപ്രദേശിന് 404 റൺസ് വിജയലക്ഷ്യം. നാലാംദിനം അഞ്ചിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിലെ ലീഡിന്‍റെ കൂടി ബലത്തിലാണ് അവസാനദിനം കൂറ്റൻ വിജയലക്ഷ്യം കേരളം മുന്നോട്ടുവച്ചത്.

സച്ചിന്‍ ബേബിയുടെയും (പുറത്താകാതെ 122), ബാബാ അപരാജിതിന്‍റെയും (105 റിട്ടയേര്‍ഡ് ഹര്‍ട്ട്) സെഞ്ചുറി കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. അഹമ്മദ് ഇമ്രാൻ (24), അഭിജിത് പ്രവീൺ (11) എന്നിവരുടെ വിക്കറ്റുകളാണ് അവസാനദിനം കേരളത്തിനു നഷ്ടമായത്.

കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281നെതിരെ മധ്യപ്രദേശ് 192ന് എല്ലാവരും പുറത്താവുകയായിരുന്നു.

Sports

രഞ്ജി ട്രോഫി: മധ്യപ്രദേശിനെ എറിഞ്ഞിട്ട് കേരളം, നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ഇന്‍ഡോര്‍: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്‍റെ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്‍ഡോറില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281 പിന്തുടർന്ന് ബാറ്റ് ചെയ്ത മധ്യപ്രദേശ് 192ന് പുറത്താകുകയായിരുന്നു. 67 റണ്‍സ് നേടിയ സാരാൻ‌ഷ് ജെയ്‌നാണ് മധ്യപ്രദേശിന്‍റെ ടോപ് സ്‌കോറര്‍.

ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ആറിന് 155 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച മധ്യപ്രദേശിന് 37 റണ്‍സിനിടെ ശേഷിക്കുന്ന നാലു വിക്കറ്റുകളും നഷ്ടമായി. ആര്യന്‍ പാണ്ഡെ (36), മുഹമ്മദ് അര്‍ഷദ് ഖാന്‍ (0), കുമാര്‍ കാര്‍ത്തികേയ സിംഗ് (ഏഴ്), സാരാൻഷ് ജെയ്ൻ (67) എന്നിവരാണ് പുറത്തായത്. റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് സെന്‍ പുറത്താവാതെ നിന്നു.

കേരളത്തിനു വേണ്ടി 55 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്നു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ് എന്നിവരാണ് മധ്യപ്രദേശിനെ തകര്‍ത്തത്. അഭിജിത് പ്രവീൺ‌, ശ്രീഹരി എസ്. നായർ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം, രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 27 റൺസെന്ന നിലയിലാണ് കേരളം. അഭിഷേക് നായര്‍ (ആറ്), സച്ചിന്‍ ബേബി (അഞ്ച്) എന്നിവരാണ് ക്രീസിൽ.

National

ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; ഒരുപിടി പദ്ധതികൾ നാടിനു സമർപ്പിക്കും

ന്യൂഡൽഹി: എഴുപത്തിയഞ്ചാം ജന്മദിനത്തിൽ മധ്യപ്രദേശിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയ്ക്ക് 12 മണിയോടെ മധ്യപ്രദേശിലെ ധാറിൽ എത്തുന്ന മോദി ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ പദ്ധതികൾക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കും.

കൂടാതെ, ഗ്രാമങ്ങളിലെ ഗർഭിണികൾക്ക് മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങൾ നൽകുന്നതിനായുള്ള ‘സുമൻ സഖി ചാറ്റ്ബോട്ടിനും ആദി കർമ്മയോഗി അഭിയാൻ പ്രകാരം ഗോത്ര മേഖലകളിൽ നടപ്പാക്കുന്ന ‘ആദി സേവ പർവ്’ പദ്ധതിയും ധാറിൽ 2,150 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പിഎം മിത്ര പാർക്കിനും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.

പ്രധാനമന്ത്രി മാതൃ വന്ദന യോജന പ്രകാരം 10 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി ഇന്ന് നേരിട്ട് തുക കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.

Latest News

Corehub Up